Friday, June 12, 2026
HomeDisctrict NewsKERALAഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം; തൊഴിൽസുരക്ഷയും സംഘടനാ വിപുലീകരണവും ചർച്ചയായി

ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം; തൊഴിൽസുരക്ഷയും സംഘടനാ വിപുലീകരണവും ചർച്ചയായി

എറണാകുളം: ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ഞായറാഴ്ച എറണാകുളത്ത് ചേർന്നു. ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ. കെ. ഇബ്രാഹിംകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ, സ്വയം തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂൾ ഓപ്പറേറ്റർമാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന ഐ.എൻ.ടി.യു.സി പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഡ്രൈവിംഗ് സ്കൂൾ പ്രവർത്തകരെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് സംഘടനാ വിപുലീകരണം, എല്ലാ ഓഫീസുകളിലും യൂണിയൻ രൂപീകരണം, അംഗത്വ വർധന, വരിസംഖ്യ ശേഖരണം, വാർഷിക ഓഡിറ്റ് എന്നിവ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി യു.ഡി.എഫ് പ്രകടനപത്രികയിൽ ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ ആവശ്യങ്ങൾ ഉൾപ്പെടുത്താൻ കഴിഞ്ഞത് ഐ.എൻ.ടി.യു.സി പ്രവർത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചയിൽ ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ. കെ. ഇബ്രാഹിംകുട്ടി, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് മലയാലപ്പുഴ ജ്യേതിഷ് കുമാർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജി, തുണ്ടിൽ മനോഹരൻ, അജയകുമാർ (കോതമംഗലം), മൂസാ പരന്നേക്കാട്, മോഹൻ കക്കോടി, ലെനിൻ (കാക്കനാട്), രാജു (വെൽ ഗേറ്റ്), രതീഷ് ശിവരാജൻ, ഹാനീഫ (മലപ്പുറം), ശശിന്ദ്രൻ (തൃശൂർ), അമൽദേവ്, മനീഷ് (ഇടുക്കി), ടൈറ്റസ്, വനോദ്ഭാസക്കർ എന്നിവർ സംസാരിച്ചു.

യോഗത്തിൽ സംഘടനാ ശക്തീകരണം, അംഗത്വ വിപുലീകരണം, വരിസംഖ്യ ശേഖരണം, വിവിധ ഓഫീസുകളുടെ കീഴിൽ യൂണിയൻ രൂപീകരണം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ വിലയിരുത്തലുകളും തീരുമാനങ്ങളും ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments